Movies Suggest - സിനിമ പ്രേമികൾക്ക് വേണ്ടി

Movies Suggest - സിനിമ പ്രേമികൾക്ക് വേണ്ടി നല്ല സിനിമകൾ നിർദ്ദേശ്ശിക്കാൻ ഞങ്ങൾ ശ്രമിക്കാം..

മൈ സസ്സി ഗേൾ""""""""""""""""""""""""""""മൈ സസ്സി ഗേൾ 2001 പുറത്തിറങ്ങിയ ഒരു ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചലച്ചിത്രമാണ്...
03/09/2018

മൈ സസ്സി ഗേൾ
""""""""""""""""""""""""""""
മൈ സസ്സി ഗേൾ 2001 പുറത്തിറങ്ങിയ ഒരു ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചലച്ചിത്രമാണ്. ക്വാക്ക് ജെ-യങ് ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജാൻ ജി-ഹ്യൂയിൻ, ച ടേ-ഹൂൺ എന്നിവരാണ്.

ദക്ഷിണ കൊറിയയിലെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സ് ഓഫീസ്‌ കളക്ഷൻ നേടിയ കോമഡി മൂവിയാണ് മൈ സസ്സി ഗേൾ.

റിലീസ് ചെയ്ത ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും നല്ല പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ഈ മൂവി ഇതേ പേരിൽ തന്നെ 2008 ൽ ഇംഗ്ലീഷിലേക്ക് റീമേക്ക്‌ ചെയ്തിരുന്നു.

പ്രണയവും പ്രണയനഷ്ടവും പ്രണയസാഭല്യവും
മുഷിപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.

കിം ഹോ-സിക് എന്ന ഈ സിനിമയുടെ എഴുത്ത് കാരന്റെ സ്വന്തം കഥ തന്നെയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
റിയൽ സ്റ്റോറിസ് സിനിമ ആക്കുന്നതിൽ കൊറിയക്കാർ വേറെ ലെവൽ ആണെന്ന് തെളിയിച്ച ഒരു ചിത്രം കൂടിയാണിത്.

ഈ മൂവി കണ്ടില്ലെങ്കിൽ നിങ്ങൾ കൊറിയയിലെ ഏറ്റവും നല്ല റൊമാന്റിക് സിനിമകളിൽ ഒന്ന് കണ്ടിട്ടില്ല എന്ന പറയാം.

മൂവി file info: B90219A7C1D05B99FD8AABDF17EF017F2A2C78AC (മൂവി ഡൌൺലോഡ് ചെയ്യാൻ ഈ info കോപ്പി ചെയ്ത് ഗൂഗിളിൽ സെർച്ച് ചെയ്യുക)

മലയാളം സബ്ടൈറ്റിലിനായി ഈ ലിങ്കിൽ പോവുക( sub കടപ്പാട് msone):
https://m.facebook.com/groups/275936142509378?view=permalink&id=1113796238723360

ടോറന്റ് ഡൗൺലോഡർ ഇല്ലാതെ ഈസിയായി uc browser വഴി എങ്ങനെ ടോറന്റിൽ നിന്നും മൂവി ഡൌൺലോഡ് ചെയ്യാം....
08/22/2017

ടോറന്റ് ഡൗൺലോഡർ ഇല്ലാതെ ഈസിയായി uc browser വഴി എങ്ങനെ ടോറന്റിൽ നിന്നും മൂവി ഡൌൺലോഡ് ചെയ്യാം....

ടോറന്റിൽ നിന്നും സിനിമ ഡൌൺലോഡ് ചെയ്യാൻ ഒരു എളുപ്പ വഴി. ടോറന്റ് downloader ഇല്ലാതെ സിനിമ uc browser വഴി ഡൌൺലോഡ് ചെയ്യാം.... നമ്മൾ ടോറന്റിൽ നിന്നും files ഡൌൺലോ...

ശങ്കരാടിമലയാളചലച്ചിത്രവേദിയിലെ ഒരു നടനായിരുന്നു ചന്ദ്രശേഖരമേനോൻഎന്ന ശങ്കരാടി. (1924 – 2001). 700 ലധികം ചിത്രങ്ങളിൽ അദ്ദേ...
08/01/2017

ശങ്കരാടി

മലയാളചലച്ചിത്രവേദിയിലെ ഒരു നടനായിരുന്നു ചന്ദ്രശേഖരമേനോൻഎന്ന ശങ്കരാടി. (1924 – 2001). 700 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി.

തൊഴിൽ നടൻ, രാഷ്ട്രീയപ്രവർത്തകൻ,പത്രപ്രവർത്തകൻ

സജീവം
1963-2001

ജീവിത പങ്കാളി(കൾ)
ശാരദ

മാതാപിതാക്കൾ
പറവൂർ മേമന പരമേശ്വര പിള്ള, തോപ്പിൽ പറമ്പിൽ ജാനകി അമ്മ

പുരസ്കാര(ങ്ങൾ)
സംസ്ഥാനചലച്ചിത്രപുരസ്കാരം
1969,1970,1971 - മികച്ച സ്വഭാവനടൻ ( )

1960 മുതൽ 80 കാലഘട്ടത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം മികച്ച ഹാസ്യകഥാപാത്രങ്ങളെ ശങ്കരാടി മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാബൂളിവാല, ഗോഡ്‌ഫാദർ, കിരീടം, ചെങ്കോൽ എന്നിവയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.

ആദ്യ ജീവിതം

വടക്കൻ പറവൂർ മേമന വീട്ടിൽ കണക്ക ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ൽ ജന്മം. എറണാകുളംജില്ലയിലെ മഹാരാജാസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടിബറോഡയിൽ മറൈൻ എൻജിനീയറിംഗ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തന്റെ അഭിനയ ജീ‍വിതത്തിൽ എത്തുന്നതിന് മുൻപ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും പ്രവർത്തിച്ചിട്ടുണ്ട്.കോൺഗ്രസ്സ് പാർട്ടിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ്(CPI) പാർട്ടിയിൽ ചേർന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ. പി. എ. സി. നാടകസംഘത്തിൽ‍ എത്തുന്നത്. സാംസ്‌കാരിക പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റ്പാർട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നൽകിയിരുന്ന ഒരു കാലമായിരുന്നു അത്. നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിക്കാൻ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്.

ചലച്ചിത്ര ജീവിതം

1960 ലെ ചില നാടക അഭിനയമാണ് ശങ്കരാടിയെ ചലച്ചിത്ര ജീവിതത്തിലേക്ക് കൊണ്ടു വന്നത്. കുഞ്ചാക്കോ സംവിധാനം ചെയ്ത കടലമ്മ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെഅച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ഇരുട്ടിന്റെ ആത്മാവിലെഅച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. പിന്നീട് തന്റെ മരണം വരെ അഭിനയം തുടർന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പംമുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്.

സ്വകാര്യ ജീവിതം

1980ൽ അമ്പത്തിരണ്ടാം വയസ്സിൽ ശാരദയെ അദ്ദേഹം തന്റെ ജീവിതസഖിയാക്കി. ഇവർക്ക് കുട്ടികളില്ല.

കടപ്പാട്
വിക്കിപീഡിയ

 സ്ത്രീസുഗന്ധം തേടിയ കൊലയാളിജോണ്‍ ബാപ്റ്റിസ് ഗ്രെനവി. ഫ്രാന്‍സിലെ പാരീസില്‍ മീന്‍മാര്‍ക്കറ്റിലാണ് അമ്മ അവനെ പെറ്റിട്ടത്....
07/03/2017



സ്ത്രീസുഗന്ധം തേടിയ കൊലയാളി

ജോണ്‍ ബാപ്റ്റിസ് ഗ്രെനവി. ഫ്രാന്‍സിലെ പാരീസില്‍ മീന്‍മാര്‍ക്കറ്റിലാണ് അമ്മ അവനെ പെറ്റിട്ടത്. പെറ്റദിവസം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. വൃത്തികെട്ട മണം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ, ആ കുഞ്ഞിന്റെ മൂക്കു വിടര്‍ന്നത് ദുര്‍ഗന്ധത്തിലേക്കായിരുന്നില്ല, ഭൂമിയുടെ സുഗന്ധത്തിലേക്കായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും വിജനതയിലും അവന്‍ തിരഞ്ഞത് സുഗന്ധമാണ്. എത്ര അകലെ നിന്നും ഒരു വസ്തുവിന്റെ മണം പിടിച്ചെടുക്കാന്‍ ഗ്രെനവിക്ക് അപാര സിദ്ധിയുണ്ടായിരുന്നു.

അഞ്ചുവയസ്സുവരെ അവന്‍ സംസാരിച്ചിരുന്നില്ല. വാക്കുകള്‍ അവനെ വിട്ടകന്നു നിന്നു. കിട്ടുന്നതെല്ലാം അവന്‍ മണത്തുനോക്കി. ആ മണം ഓര്‍മയിലെവിടെയോ കുറിച്ചിട്ടു. അനാഥാലയത്തിലായിരുന്നു ഗ്രെനവിയുടെ ബാല്യം.
പതിമ്മൂന്നാം വയസ്സില്‍ അനാഥാലയ നടത്തിപ്പുകാരി അവനെ വിറ്റു. തുകല്‍ ഊറയ്ക്കിടുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ് അവനെ വാങ്ങിയത്. വേനലിലും ശൈത്യത്തിലും ഒരുപോലെ അവന്‍ നിത്യവും പതിനഞ്ചും പതിനാറും മണിക്കൂര്‍ പണിയെടുത്തു. ഇപ്പോഴവന് സംസാരിക്കാനറിയാം. അകലെയുള്ള മരം, പുല്ല്, വെള്ളം, വെള്ളത്തിലെ കല്ലില്‍ പതുങ്ങിയിരിക്കുന്ന തവള എന്നിവയെയൊക്കെ അവന്‍ ഘ്രാണശക്തിയിലൂടെ തിരിച്ചറിയും. തുകല്‍ ഫാക്ടറിയില്‍ ഒടുങ്ങാനുള്ളതല്ല തന്റെ ജീവിതമെന്ന് ക്രമേണ അവനു ബോധ്യമാവുന്നു. ഇറ്റാലിയന്‍ സുഗന്ധ വ്യാപാരിയായ ഗിസപ് ബാള്‍ഡീനിയുടെ സഹായിയായി മാറുന്നു അവന്‍. പരിമളം വിറ്റ് സമ്പത്ത് കൊയ്തയാളാണ് ബാള്‍ഡീനി. ഇപ്പോളയാളുടെ സുഗന്ധ തൈലങ്ങള്‍ക്ക് മാര്‍ക്കറ്റില്ല. പുതിയൊരു സുഗന്ധക്കൂട്ട് നിര്‍മിക്കാനുള്ള ശ്രമത്തിലാണയാള്‍. സെന്‍സേഷണലായ ഒരു പെര്‍ഫ്യൂം. താനത് ഉണ്ടാക്കിക്കൊടുക്കാമെന്ന് ഗ്രെനവി ഏല്‍ക്കുന്നു. ആരെയും മദിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ആ സുഗന്ധതൈലം അവന്‍ ഉണ്ടാക്കിക്കൊടുക്കുന്നു.
ബാള്‍ഡീനിയില്‍ നിന്ന് അവനൊരു കാര്യം പഠിക്കേണ്ടിയിരുന്നു. തന്റെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്ന ഗന്ധം എങ്ങനെ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിച്ചുവെക്കാം എന്ന കാര്യം. പക്ഷേ, ബാള്‍ഡീനിക്ക് അതിനു മറുപടിയില്ലായിരുന്നു. സുഗന്ധങ്ങളുടെ നിഗൂഢത തനിക്കിപ്പോഴും അന്യമാണെന്ന് അയാള്‍ തുറന്നുപറയുന്നു. ഗ്രെനവി ബാള്‍ഡീനിയെ വിട്ട് തന്റെ യാത്ര തുടങ്ങുകയാണ്. സുഗന്ധങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന ഗാസ് എന്ന പട്ടണത്തിലേക്കായിരുന്നു ആ യാത്ര. പരിമളങ്ങളുടെ വാഗ്ദത്ത ഭൂമിയായിരുന്നു ഗാസ്. സുഗന്ധ തൈലമുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ അവന്‍ ജോലി നേടുന്നു. പുതിയ പുതിയ ഗന്ധങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു. സുന്ദരിമാരായ യുവതികളുടെ ശരീരസുഗന്ധം അവനെ ആകര്‍ഷിച്ചു. അവരുടെ ശരീരത്തോട് അവനൊട്ടും അഭിനിവേശമുണ്ടായിരുന്നില്ല. തലയ്ക്കടിച്ചുകൊന്നശേഷം സുഗന്ധം പകര്‍ന്നെടുത്ത് അവന്‍ ആ നഗ്‌നനശരീരങ്ങള്‍ ഉപേക്ഷിച്ചു. സ്ത്രീഗന്ധം ഊറ്റിയെടുത്ത് പല ചേരുവകള്‍ ചേര്‍ത്ത് വാറ്റി അവന്‍ പുതിയ സുഗന്ധക്കൂട്ടുകള്‍ നിര്‍മിച്ചു. മനുഷ്യരാശിയെ ഉന്മാദം കൊള്ളിക്കുന്ന പുതിയൊരു സുഗന്ധതൈലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതും ഭരണകൂടം അവനു വിലങ്ങിട്ടു.വധശിക്ഷയാണ് അവനു വിധിച്ചത്. പക്ഷേ, വിധി നടപ്പാക്കുന്ന ദിവസം ജനം അവനെ തിരിച്ചറിയുന്നു. താന്‍ നിര്‍മിച്ച എല്ലാ സുഗന്ധ തൈലങ്ങളും ചേര്‍ത്തുണ്ടാക്കിയ പുതിയ പരിമളം തൂവാലയില്‍ പകര്‍ന്ന് അവന്‍ ജനക്കൂട്ടത്തിനു നല്കുന്നു. അതിന്റെ ലഹരിയില്‍ ജനം സ്വയം മറക്കുന്നു. 'ചെകുത്താന്‍' എന്ന് ആക്രോശിച്ച അവര്‍ അവനെ 'മാലാഖ' എന്ന് വാഴ്ത്തി. പരിസരബോധം നഷ്ടപ്പെട്ട അവര്‍ ആനന്ദനിര്‍വൃതിയില്‍ ഇണകളെ ആലിംഗനം ചെയ്തു. ഭരണകൂടം തെറ്റുതിരുത്തി അവനെ മോചിപ്പിക്കുന്നു.
130 മിനിറ്റു നീണ്ട 'പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറർ എന്ന ഹോളിവുഡ് സിനിമ ഈ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ജര്‍മന്‍കാരനായ ടോം ടൈക്‌വെര്‍ ആണ് സംവിധായകന്‍. പ്രശസ്ത ജര്‍മന്‍ എഴുത്തുകാരനായ പാട്രിക് സസ്‌കിന്‍ഡ് 1985 ല്‍ എഴുതിയ 'പെര്‍ഫ്യൂം' എന്ന നോവലിന്റെ ദൃശ്യസാക്ഷാത്കാരമാണീ സിനിമ. ബെസ്റ്റ് സെല്ലറായിരുന്നു ഈ നോവല്‍. 45 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഇതിന്റെ ചലച്ചിത്രാവിഷ്‌ക്കാരം നടന്നത് 2006 ന്റെ ഒടുവിലാണ്. സിനിമയില്‍ ദൃശ്യവത്കരിക്കാന്‍ കഴിയാത്ത ഒന്നാണ് ഗന്ധം. അതുകൊണ്ടുതന്നെ തന്റെ കൃതി സിനിമയാക്കുന്നതില്‍ നോവലിസ്റ്റിന് ഏറെ ആശങ്കയുണ്ടായിരുന്നു. 'റണ്‍ ലോല റണ്‍' എന്ന സിനിമയിലൂടെ പ്രശസ്തനായ ടോം ടൈക്‌വെര്‍ പക്ഷേ, നോവലിസ്റ്റിന്റെ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കളഞ്ഞു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ, ക്യാമറയുടെ ചലനങ്ങളിലൂടെ, പശ്ചാത്തല സംഗീതത്തിലൂടെ ഗന്ധത്തിന്റെ സാന്നിധ്യം പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നുണ്ട്. സെക്‌സ്, ക്രൈം, സസ്‌പെന്‍സ് എന്നിവയെല്ലാം ചേര്‍ന്ന ഈ സിനിമ പതിവ് ഹോളിവുഡ് മസാലക്കൂട്ടില്‍ നിന്നും വ്യത്യസ്തമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലാണ് കഥ നടക്കുന്നത്. ജോണ്‍ ബാപ്റ്റിസ്‌ഗ്രെനവി എന്ന ചെറുപ്പക്കാരന്റെ ഇരുട്ടിലാണ്ട മുഖദൃശ്യത്തില്‍ നിന്ന് സിനിമ തുടങ്ങുന്നു. അവന്റെ മൂക്കുമാത്രം നമുക്കുകാണാം. ദുര്‍ഗന്ധത്തില്‍ പിറന്ന അവന്റെയാത്ര ജീവന്റെ സുഗന്ധം തേടിയായിരുന്നു. വിശിഷ്ടമായ ഒരു പരിമളം ലോകത്തിന് സമ്മാനിച്ചാണ് അവന്‍ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കുന്നത്. തനിക്ക് ജന്മമേകിയ മീന്‍മാര്‍ക്കറ്റിലാണവന്‍ അവസാനം തിരിച്ചെത്തുന്നത്. കൈയില്‍ കരുതിവെച്ച സുഗന്ധതൈലം തലയിലൊഴിക്കുന്നു അവന്‍. അതോടെ ആള്‍ക്കൂട്ടം അവനെ ആലിംഗനം ചെയ്യുകയായി. ആ ആലിംഗനത്തിന്റെ ഒടുവില്‍ അവന്റെ ദേഹം അപ്രത്യക്ഷമാകുന്നു. വീണുകിടക്കുന്ന സുഗന്ധ തൈലക്കുപ്പിയില്‍ അവശേഷിക്കുന്ന ഒരുതുള്ളി ഭൂമിയില്‍ പതിക്കുന്നു. ഇവിടെ സിനിമയ്ക്ക് ഒരാത്മീയതലം കൂടികൈവരുന്നു. സ്വന്തം അസ്തിത്വം മറന്ന് ഭൂമിയുടെ സുഗന്ധമാവാന്‍ ആഗ്രഹിച്ച ഒരാളുടെ സ്വയം നഷ്ടപ്പെടലാണ് ഇവിടെ നടക്കുന്നത്.

06/30/2017

കല്യാണം കഴിക്കാൻ പോകുന്ന ആണുങ്ങൾക്കായി സമർപ്പിക്കുന്നു...

Full video link

https://m.youtube.com/watch?v=dvjPQADgBCM

Address

Newark, NJ
07102

Website

Alerts

Be the first to know and let us send you an email when Movies Suggest - സിനിമ പ്രേമികൾക്ക് വേണ്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category